Kaumudi Plus

ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തി ;ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തി ;ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
X

കണ്ണൂർ: പിതാവിന് കൂട്ടിരിക്കാൻ വന്ന യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ടോം തോംസനാ(40)ണ് മരിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞ് ടോം തോംസണിന്റെ പിതാവ് തോമസ് ചി കിത്സയിലായിരുന്നു.

ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയിൽ എത്തിയത്. നാല് ദിവസം മുമ്പാണ് തോമസിനെ ഹെർണിയ ശസ്ത്രക്രിയക്കായി ഏഴാം നിലയിൽ 702-ാം വാർഡിൽ പ്രവേശിപ്പിച്ചത്.

പുലർച്ചെ ഒന്നോടെയാണ് പിതാവിന് കൂട്ടിരിക്കാനെത്തിയ ടോം ആശുപത്രിയിൽ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സുരക്ഷാജീവനക്കാരും ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാൾ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയർകേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു.

ഇതോടെ ആശുപത്രി അധികൃതർ 1.15 ന് പയ്യന്നൂർ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു.

അഗ്‌നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ ഏഴാം നിലയിൽ നിന്നും ആറാം നിലയിലേക്ക് വന്ന് ടോം തോംസൺ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ സേനാംഗങ്ങൾ ഇയാളെ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ 3.10 ന് മരിച്ചു.

ടോം തോംസണും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളിൽ വിവാഹമോചനകേസ് നടന്നുവരികയാണ്.

ഇതുസംബന്ധിച്ച പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടെന്നും മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Next Story
Share it